തൊണ്ണൂറ്റേഴിലാണ് കാടുകാണുന്നത്
അന്നവിടെത്തങ്ങി
കാടിന്റെ നാനാജാതി സ്വരങ്ങൾക്കൊപ്പം
അച്ഛന്റെ ശ്വാസവും മങ്ങി
ഉറങ്ങാതെയിരിക്കുന്പോൾ ശാഖികൾക്കിടയിൽ
നിന്നു കരിയവൻ വെളിപ്പ്പെടുന്നു
അന്നവിടെത്തങ്ങി
കാടിന്റെ നാനാജാതി സ്വരങ്ങൾക്കൊപ്പം
അച്ഛന്റെ ശ്വാസവും മങ്ങി
ഉറങ്ങാതെയിരിക്കുന്പോൾ ശാഖികൾക്കിടയിൽ
നിന്നു കരിയവൻ വെളിപ്പ്പെടുന്നു
അവന്റെ നിശ്വാസം തണുപ്പിനെ വകയുന്നു
ഹൃദയമിടിപ്പ് മരങ്ങൾക്കിടയിലുലാത്തുന്നു
ഹൃദയമിടിപ്പ് മരങ്ങൾക്കിടയിലുലാത്തുന്നു
ഞാനവിടുണ്ട്, എന്നാലുമെന്നിൽ
നിന്നൊരുവനവനു പിറകെ പോകുന്നു.
മഞ്ഞിൽ മരങ്ങൾ ഭ്രൂണങ്ങളെപ്പോലെ
ചുരുണ്ടുകൂടിയിട്ടുണ്ട്, മുന്നിലും
പിന്നിലും പാതകൾ ഒടിമറയുന്നു
നിന്നൊരുവനവനു പിറകെ പോകുന്നു.
മഞ്ഞിൽ മരങ്ങൾ ഭ്രൂണങ്ങളെപ്പോലെ
ചുരുണ്ടുകൂടിയിട്ടുണ്ട്, മുന്നിലും
പിന്നിലും പാതകൾ ഒടിമറയുന്നു
ഭൂതകാലങ്ങളിൽനിന്നും കരേറിയതൊക്കെ
ഉരഗങ്ങളായാതാവാം, പൊന്തകൾ മുരളുന്നു
പരിണമിക്കാത്തത്, ഇരുൾത്തടാകത്തിലലയുന്നതുമാവാം
ഉരഗങ്ങളായാതാവാം, പൊന്തകൾ മുരളുന്നു
പരിണമിക്കാത്തത്, ഇരുൾത്തടാകത്തിലലയുന്നതുമാവാം
ചുരുളഴിക്കാനാകാത്ത വേർക്കൊടികളിൽ
ഉടലുടക്കി പാതിഭൂമിയിലും പാതിയാകാശത്തിലും
നേർത്ത പിറുപിറുപ്പുകളിലൊടുവിലുറക്കം
ഉടലുടക്കി പാതിഭൂമിയിലും പാതിയാകാശത്തിലും
നേർത്ത പിറുപിറുപ്പുകളിലൊടുവിലുറക്കം
എകാന്തതയുടെ കാരമലിഞ്ഞ
ജലപ്പരപ്പുകൾ
ജലപ്പരപ്പുകൾ
കണ്ണുകീറുന്പോൾ നാനാജാതിസ്വരങ്ങളിൽ
പതിഞ്ഞൊളിയുന്നു ഇരയുടെ നിശ്വാസം
പതിഞ്ഞൊളിയുന്നു ഇരയുടെ നിശ്വാസം
ഓരോ ജീവാണുകളിലുമപ്പോൾ
നായാടിയുടെ കിതപ്പ്.
നായാടിയുടെ കിതപ്പ്.
No comments:
Post a Comment