Monday, March 21, 2016

തൊണ്ണൂറ്റേഴിലാണ് കാടുകാണുന്നത്
അന്നവിടെത്തങ്ങി
കാടിന്റെ നാനാജാതി സ്വരങ്ങൾക്കൊപ്പം
അച്ഛന്റെ ശ്വാസവും മങ്ങി
ഉറങ്ങാതെയിരിക്കുന്പോൾ ശാഖികൾക്കിടയിൽ 
നിന്നു കരിയവൻ വെളിപ്പ്പെടുന്നു 
അവന്റെ നിശ്വാസം തണുപ്പിനെ വകയുന്നു
ഹൃദയമിടിപ്പ് മരങ്ങൾക്കിടയിലുലാത്തുന്നു
ഞാനവിടുണ്ട്, എന്നാലുമെന്നിൽ
നിന്നൊരുവനവനു പിറകെ പോകുന്നു. 
മഞ്ഞിൽ മരങ്ങൾ ഭ്രൂണങ്ങളെപ്പോലെ
ചുരുണ്ടുകൂടിയിട്ടുണ്ട്, മുന്നിലും
പിന്നിലും പാതകൾ ഒടിമറയുന്നു
ഭൂതകാലങ്ങളിൽനിന്നും കരേറിയതൊക്കെ 
ഉരഗങ്ങളായാതാവാം, പൊന്തകൾ മുരളുന്നു 
പരിണമിക്കാത്തത്, ഇരുൾത്തടാകത്തിലലയുന്നതുമാവാം 
ചുരുളഴിക്കാനാകാത്ത വേർക്കൊടികളിൽ
ഉടലുടക്കി പാതിഭൂമിയിലും പാതിയാകാശത്തിലും
നേർത്ത പിറുപിറുപ്പുകളിലൊടുവിലുറക്കം 
എകാന്തതയുടെ കാരമലിഞ്ഞ
ജലപ്പരപ്പുകൾ 
കണ്ണുകീറുന്പോൾ നാനാജാതിസ്വരങ്ങളിൽ
പതിഞ്ഞൊളിയുന്നു ഇരയുടെ നിശ്വാസം
ഓരോ ജീവാണുകളിലുമപ്പോൾ 
നായാടിയുടെ കിതപ്പ്.

No comments:

Post a Comment